January 14, 2025
Home » ’50 പൈസ ബാക്കി നല്‍കിയില്ല’തപാല്‍ വകുപ്പിന് 15,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി Jobbery Business News

ഉപയോക്താവിന് 50 പൈസ തിരികെ നല്‍കാതിരുന്ന തപാല്‍ വകുപ്പിന് 15,000 രൂപ പിഴയിട്ട് കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഗെരുഗംപാക്കം സ്വദേശിയായ മനഷ പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്തിന് 29.50 രൂപയായിരുന്നു തപാൽ ഫീസ്. 30 രൂപ പണമായി നല്‍കിയെങ്കിലും ബാക്കി 50 പൈസ തിരികെ നല്‍കിയില്ല. യുപിഐ വഴി തുക അടയ്ക്കാമെന്ന് അറിയിച്ചിട്ടും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തപാല്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചെന്ന പരാതിയിലാണ് നടപടി. തുക തിരികെ നല്‍കുന്നതിനൊപ്പം ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതിച്ചെലവായി 5,000 രൂപ നല്‍കാനും കമ്മീഷൻ തപാല്‍ വകുപ്പിനോട് നിർദ്ദേശിച്ചു.

അതേസമയം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഉപഭോക്താവില്‍ നിന്ന് ഡിജിറ്റല്‍ മോഡ് വഴിയുള്ള പേയ്‌മെന്റ് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഇയാളില്‍ നിന്ന് പണം പിരിച്ചെടുക്കുകയായിരുന്നുവെന്നുമാണ് തപാല്‍ വകുപ്പിന്റെ വിശദീകരണം. കൂടാതെ അധികമായി വന്ന 50 പൈസ ‘ഇന്‍കോര്‍പ്പറേറ്റഡ് പോസ്റ്റല്‍ സോഫ്റ്റ്‌വെയറില്‍’ ഓട്ടോമാറ്റിക്കായി റൗണ്ട് ഓഫ് ചെയ്യുകയും തപാല്‍ അക്കൗണ്ടുകളില്‍ കൃത്യമായി അക്കൗണ്ട് ചെയ്യുകയും ചെയ്തുവെന്നും തപാൽ വകുപ്പ് പറഞ്ഞു. എന്നാല്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം, സോഫ്റ്റ്‌വെയര്‍ പ്രശ്‌നം കാരണം പോസ്റ്റ് ഓഫീസ് 50 പൈസ അധികമായി പിരിച്ചെടുത്ത നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണെന്ന് ഉപഭോക്തൃ പാനല്‍ നിരീക്ഷിക്കുകയായിരുന്നു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *